ഡയറ്റിലെ മുൻ അധ്യാപകനും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ ടി.പി.കലാധരൻ്റെ ചില്ലാട്ടക്കല്യാണം അദ്ദേഹത്തിൻ്റെ ആദ്യ നോവൽ.ആധുനികത അൽപ്പം പോലും കടന്നു വന്നിട്ടില്ലാത്ത ഒരു ടോർച്ചുപോലും ഇല്ലാത്ത ഒരു കാലത്തിലെ ഗ്രാമജീവിതത്തിലെ ബഹു വി ശേഷങ്ങൾ, മിത്തും യാഥാർഥ്യങ്ങളും കുത്തഴിഞ്ഞ് വ്യവസ്ഥാപിതമല്ലാത്ത ജീവിതങ്ങളും, കാമാസക്തികളും ഇഴപിരിഞ്ഞ് ഒരു കൊളാഷ് രൂപത്തിൽ പ്രതിപാദിക്കുന്ന നോവൽ. കനകയെന്ന കാമാസക്ത അവളുടെ ലൈംഗിക ചേഷ്ട കണ്ട ചെക്ക നോട് വലുതായാൽ നിനക്കുമെന്നു പറയുന്നവൾ നാട്ടിൽ കലം വിറ്റു നടക്കുന്ന പലപ്പോഴും പരിഹാസപാത്രമാകുന്നതോമയെ സ്വയം വരിക്കുന്നു.പിന്നെ തളിർത്തു വരുന്ന ജീവിതം.പണ്ടത്തെ വാഗ്ദാനം തേടി മുതിർന്ന പയ്യൻ അവളെ പിന്നെ കീഴടക്കുന്നുണ്ട്. ആ ആഘാതത്തിൽ സ്നേഹത്താൽ പൊതിഞ്ഞ വളെ തോമ മുക്തയാക്കുന്നുണ്ട്. നടന്നു വിൽപ്പന മാറി പൊട്ടാത്ത പാത്രക്കച്ചവടത്തോടൊപ്പം ഗ്രാമമാറ്റങ്ങളും.കനകയുടെ തോമ യുടെയും ജീവിതത്തോടൊടി, മാലതി, കണ്ണൻ, ചന്തു നാരായണൻ നായർ, ശാന്തി, ശങ്കരൻനായർ, ശങ്കരി കനകയുടെ മക്കൾ പുഷ്പ വല്ലി, സുശീലൻഅങ്ങനെ ഭിന്നസ്വഭാവികളായ നിരവധി, നിരവധി മനുഷ്യരും ജീവിതവും കടന്നു വരുന്നു.നിയതമായ ആചാരങ്ങളിൽ നിന്നും വേറിട്ട കുടുംബ ബന്ധങ്ങൾ, മിശ്രവിവാഹങ്ങൾ, ഊഞ്ഞാലാട്ടങ്ങളിൽ തളിർക്കുന്നവ.. ചില്ലാട്ടക്കല്യാണം എന്ന പേര് ഈ വഴിയിൽ... കുടുംബ ബന്ധങ്ങൾ ഒരു മാതിരി ചില്ലാട്ടമായി ആടിയും, പൊട്ടിവീണും അങ്ങനെ തുടരുന്നു.രാഷ്ട്രീയ, നവോത്ഥാന പശ്ചാത്തലത്തിൻ്റെ പരുവപ്പെടലും, തൊഴിലാളി വർഗ സംഘടനയും ഒക്കെ കടന്നു വരുന്നുണ്ട്. കനക തോമത്രഡിൽക്കിടന്നാടുന്ന ശിഥില ചിത്രങ്ങളായാണ് ആദ്യ വായനയിൽ തോന്നിയത്. രോഗബാധിതയായ കനകയുടെ ആത്മഹത്യ, തോമയുടെ പുനർവിവാഹം ശാന്തിയുമായി.. ശാന്തിയുടെ വരൻ സുരേശൻ്റെ തിരിച്ചുവരവ്, തോമ യുടെ മകൾ പുഷ്പയുടെ ദാമ്പത്യ ശൈഥില്യം (കാരണം ഭർതൃ കാമവെറി ) മാറിയും മറിഞ്ഞും വരുന്ന അനുഭവങ്ങളുടെ പ്രവാഹ സമ്പുടമാണ് നോവൽ എന്നു പറയാം.
അവലോകനം ചെയ്തത് ഗോപകുമാർ.എം.കെ
പോസ്റ്റ് ചെയ്തത്10/06/2024
Wednesday, 19 March 2025
ആധുനികത അൽപ്പം പോലും കടന്നു വന്നിട്ടില്ലാത്ത ഒരു ഗ്രാമജീവിതത്തിലെ ബഹു വിശേഷങ്ങൾ,
പുസ്തകത്തിൻ്റെ മണം ഓരോരുത്തർക്കും ഓരോ വിധം
സുദിന് ( 2024, ജൂലൈ 6 )·
കിഴക്കോട്ട് മാഷെന്നും ടീച്ചറെന്നും പ്രയോഗമില്ല . അദ്ധ്യാപകരെ ലിംഗഭേദമില്ലാതെ സാറേ എന്ന് വിളിക്കും മുതിർന്നവരെ ചേട്ടാ എന്നും വിളിക്കും. ഇതേ രീതി ഞാൻ പിന്നെ കണ്ടത് ആലക്കോട് പോലെയുള്ള കുടിയേറ്റ ഗ്രാമങ്ങളിലാണ്. ഭൂമിക മാറുമ്പോഴും സംസ്കാരം മാറുന്നില്ല എന്ന വലിയ തിരിച്ചറിവാണ് കുടിയേറ്റ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ .
ഒരു കാലഘട്ടത്തിൻ്റെ ചരിത്രമാണ് ഈ നോവൽ .
മാമ്പാറത്തടത്തിന്റെ ഇതിഹാസം
കെ പി രത്നാകരന് (2024, ജൂൺ 2 ·ഫേസ് ബുക്ക് കുറിപ്പ്)
സാധാരണക്കാരായ മനുഷ്യരുടെ ജീവിതകഥകളും അനുഭവങ്ങളും
- പ്രേംജിത്ത്
ചില്ലാട്ട കല്യാണം ശ്രീ. T Pകലാധരൻ മാഷിൻ്റെ അതിമനോഹരമായ നോവലാണ്...എന്നെപ്പോലെ 1960 കളിൽ ഗ്രാമാന്തരീക്ഷത്തിൽ ജനിച്ചു വളർന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതകഥകളും അനുഭവങ്ങളും നന്നായി എഴുതിച്ചേർത്ത ഒരു പുസ്തകം .....
ബോധി ബുക്സ് സാഹിത്യ പുരസ്കാരം ചില്ലാട്ട കല്യാണത്തിന്.
ധാരണകളെ മൊത്തം പൊളിച്ചു
മനസ്സിലിടം നേടിയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും
പെരിങ്ങരയിലെ അജയകുമാർ സാർ നോവൽ വാങ്ങി. മാഷ് അത് വായിക്കുന്നതിന് മുമ്പ് തന്നെ സ്കൂളിലെ ഷെഫീനടീച്ചർ ചില്ലാട്ട കല്യാണം വായിക്കാൻ കൊണ്ടുപോയി. വായിച്ചു തീർന്നശേഷം വായനാനുഭവം സഹിതമാണ് തിരികെ കൊടുത്തത്. ആ കുറിപ്പ് വായിക്കാം.
ഈ നോവൽ വായിച്ചു പോകുവാനുള്ളതല്ല, വായിച്ച് അനുഭവിക്കാനുള്ളതാണ്.
രാജേഷ് എസ് വള്ളിക്കോട് (2024 june 24 FB )
















